പ്രാദേശിക കഥനങ്ങൾ എന്ന ഗണത്തിൽ പെടുത്താവുന്ന രചനകൾ മലയാളത്തിൽ അപൂർവമാണെന്നുതന്നെ പറയണം. ഒരു പ്രദേശത്തേക്കുനടത്തുന്ന യാത്രകളിലൂടെ അവിടത്തെ ചരിത്രം, സംസ്കാരം, സാഹിത്യം, കലകൾ, സമൂഹം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികളാണ് ഈ ജനുസ്സിൽ വരുന്നത്. എസ്. കെ. പൊറ്റെക്കാട് അനുഗ്രഹീതനായ സഞ്ചാരസാഹിത്യകാരനായിരുന്നുവെങ്കിലും അനുബന്ധ വിഷയങ്ങളിൽ ശരിയായ താല്പര്യം പുലർത്തിയിരുന്നില്ല. ഒരൊറ്റ ഭാഷയുടെ കുടക്കീഴിലാണെങ്കിലും വടക്കും തെക്കും മദ്ധ്യവും തമ്മിൽ പല ഘടകങ്ങളിലും പ്രകടമായ വ്യതിയാനങ്ങൾ കാണപ്പെടുന്ന കേരളം പോലൊരു നാട്ടിൽ ഇത്തരം കഥനങ്ങളുടെ പ്രസക്തി വളരെയധികമാണ്. ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്രവൃത്തി ചെയ്യുകയും, വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരിക്കേ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായും ജോലിചെയ്ത ശ്രീ. കെ. ബാലകൃഷ്ണൻ വളരെ നല്ലൊരു പ്രകടനമാണ് ഈ ഉദ്യമത്തിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. പയ്യന്നൂർ - ഏഴിമല പ്രദേശങ്ങളും അവയുടെ പരിസരഭാഗങ്ങളുമാണ് ഈ കൃതിയുടെ കാൻവാസിൽ വരച്ചിരിക്കുന്നത്.
കണ്ണൂർ പ്രദേശത്തെ നാടൻപാട്ടുകളും അനുഷ്ഠാനകലകളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പയ്യന്നൂർ പാട്ട്, അതിന്റെ തുടർച്ചയെന്നോണം കരുതപ്പെടുന്ന നീലകേശിപ്പാട്ട് എന്നിങ്ങനെ പ്രാദേശികമായി ആലപിക്കപ്പെടുന്ന നാടൻ ഗീതികളെ ഈ പുസ്തകം കോർത്തിണക്കുന്നു. പ്രാദേശിക ഐതിഹ്യങ്ങളും അതിന്റെ പ്രയോഗഭേദങ്ങളുമെല്ലാം ഇതിൽ ഇഴതെറ്റാതെ കൂട്ടിയിണക്കിയിരിക്കുന്നു. കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സാഹിത്യസപര്യയെപ്പറ്റി സാമാന്യം ദീർഘമായ ഒരു വിവരണം തന്നെയുണ്ട്; അദ്ദേഹത്തിന്റെ ചില കഥകളുടെ സംഗ്രഹമടക്കം. ഇതിനെല്ലാമുപരി, മേഖലയിലുടനീളം നിറയുന്ന തെയ്യസാന്നിദ്ധ്യവും നമുക്ക് അനുഭവവേദ്യമാകുന്നു. ഗ്രാമങ്ങൾ തോറും പുതിയ ഉത്ഭവകഥകളുമായി തെയ്യങ്ങൾ അരങ്ങുനിറഞ്ഞാടുന്നത് അതിശയകരമാണ്.
ഗ്രന്ഥകാരന്റെ ഔദ്യോഗികജീവിതം അദ്ദേഹം ഒരു തികഞ്ഞ കമ്യൂണിസ്റ്റാണെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. പാർട്ടിയുടെ സമഗ്രാധിപത്യം നിലകൊള്ളുന്ന കണ്ണൂരിന്റെ സ്ഥലചരിത്രത്തിൽ ഗ്രന്ഥകർത്താവിന്റെ ഈ കമ്യൂണിസ്റ്റ് പ്രതിപത്തി ഒളിവില്ലാതെ വെളിവാകുന്നത് വായനക്കാർ സഹിച്ചേ പറ്റൂ. എങ്കിലും കമ്യൂണിസ്റ്റ് നാട്യങ്ങൾ മാറ്റിവെച്ച് അദ്ദേഹം നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ച് അവ കണ്ണൂരിന്റെ ഗ്രാമീണസംസ്കൃതിയുമായി എങ്ങനെ ഇണങ്ങിച്ചേർന്നിരിക്കുന്നുവെന്ന് ആദരപൂർവം വെളിപ്പെടുത്തുന്നു. പൗരപ്രമുഖരെ പരിചയപ്പെടുത്തുന്നതിൽ പാർട്ടി ആഭിമുഖ്യം കൂടുതലായി കാണുന്നു. സ്റ്റാലിൻ കൃതികളുടെ പതിമൂന്നു വാല്യങ്ങളുടേയും മലയാളപരിഭാഷ തയ്യാറാക്കി പ്രസാധകരെയും കാത്തിരിക്കുന്ന കടുത്ത സ്റ്റാലിൻ ആരാധകർ ഇപ്പോഴും ഇവിടെയുണ്ട്! റഷ്യൻ വിപ്ലവകാലത്ത് സ്റ്റാലിൻ കടുത്ത മർദ്ദനങ്ങൾ സഹിച്ചതിന്റെ അതിശയോക്തി നിറഞ്ഞുകവിയുന്ന ഒരു കഥ ഗ്രന്ഥകാരൻ തന്നെ പറയുന്നുമുണ്ട്. 1940-കളിൽ കണ്ണൂരിനെ പിടിച്ചുകുലുക്കിയ പല വിപ്ലവസമരങ്ങളുടേയും വിവരണം ഇതിൽ കാണാം. പുല്ലേരി വാധ്യാരില്ലത്തെ ചെറിയ ദേവകി അന്തർജ്ജനത്തെ 'കമ്യൂണിസത്തെ പാലൂട്ടിയ അമ്മ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇല്ലത്ത് ഒളിവിലിരുന്ന പ്രവർത്തകർക്ക് ഭക്ഷണം നൽകിയതാണ് ഇതിൽ ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും അതേ ദൗത്യം തന്നെ നിറവേറ്റിയ ആയിരക്കണക്കിനുള്ള താഴ്ന്ന ജാതിക്കാരായ അമ്മമാർ പാർട്ടിയുടേയും ലേഖകന്റേയും നിരീക്ഷണചക്രവാളത്തിൽ ഒരു പൊട്ടുപോലെപ്പോലും പ്രത്യക്ഷപ്പെടുന്നില്ല.
കമ്യൂണിസ്റ്റ് പാർട്ടി നയിച്ച അക്രമാത്മകസമരങ്ങളെ മഹത്വവൽക്കരിക്കുകയെന്ന ലക്ഷ്യവും ഈ പേജുകളിൽ കാണാം. സ്വാതന്ത്ര്യം പടിവാതിൽക്കലെത്തിയ ഒരു ചരിത്രസന്ധിയിൽ പലതും അനാവശ്യവും രക്തസാക്ഷികളെ തേടിക്കൊണ്ടുമുള്ള സമരങ്ങളായിരുന്നുവെന്നാണ് വായനക്കാർ മനസ്സിലാക്കുന്നത്. ക്ഷാമകാലത്തെ നെല്ലെടുപ്പുമായി ബന്ധപ്പെട്ട കോറോം, മുനയൻകുന്ന് സമരങ്ങൾ നിർദ്ദയമായ പോലീസ് വെടിവെപ്പുകൾ ക്ഷണിച്ചുവരുത്തി. പോലീസ് മർദ്ദനം ഭീകരമായിരുന്നുവെന്ന് പ്രഖ്യാപിക്കുമ്പോൾപ്പോലും സ്വാതന്ത്ര്യത്തിനു മുന്നേതന്നെ കണ്ണൂർ ജയിൽ സഖാക്കളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും പറയുന്നു (പേജ് 103). സേലം ജയിലിൽ അടക്കപ്പെട്ട കെ.പി.ആർ ഗോപാലനെ വാർഡർമാർക്കുപോലും ഭയമായിരുന്നുവത്രേ. ജോലിചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾ സേലം ജയിലിൽ വെടിവെപ്പിനിടയാക്കി. അതിന്റെ ഫലമായി 22 തടവുകാർ കൊല്ലപ്പെടുകയും ചെയ്തു.
261 പേജുകളിലായി നീളുന്ന ഈ കൃതി അദ്ധ്യായങ്ങളായി വിഭജിച്ചിട്ടില്ല എന്നതാണ് ഘടനാപരമായ ഒരു ന്യൂനത. പുസ്തകം മുഴുവനായും ഒരൊറ്റ അദ്ധ്യായമാണ്. വിവിധ വിഷയങ്ങളെ പ്രത്യേക തലക്കെട്ടുകളിലൂടെ വേർതിരിച്ചിട്ടുണ്ടെന്നുമാത്രം. ഒരു പ്രാദേശികകഥനത്തിൽ അവശ്യം വേണ്ടതായ ഫോട്ടോകളോ ചിത്രങ്ങളോ ഇതിൽ കാണുന്നില്ല എന്ന പോരായ്മ അടുത്ത ലക്കങ്ങളിൽ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Ezhimala - Kannoorinte Samakalika Charithravum Puravruthavum' by K. Balakrishnan
ISBN: 9788182668768
കണ്ണൂർ പ്രദേശത്തെ നാടൻപാട്ടുകളും അനുഷ്ഠാനകലകളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പയ്യന്നൂർ പാട്ട്, അതിന്റെ തുടർച്ചയെന്നോണം കരുതപ്പെടുന്ന നീലകേശിപ്പാട്ട് എന്നിങ്ങനെ പ്രാദേശികമായി ആലപിക്കപ്പെടുന്ന നാടൻ ഗീതികളെ ഈ പുസ്തകം കോർത്തിണക്കുന്നു. പ്രാദേശിക ഐതിഹ്യങ്ങളും അതിന്റെ പ്രയോഗഭേദങ്ങളുമെല്ലാം ഇതിൽ ഇഴതെറ്റാതെ കൂട്ടിയിണക്കിയിരിക്കുന്നു. കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സാഹിത്യസപര്യയെപ്പറ്റി സാമാന്യം ദീർഘമായ ഒരു വിവരണം തന്നെയുണ്ട്; അദ്ദേഹത്തിന്റെ ചില കഥകളുടെ സംഗ്രഹമടക്കം. ഇതിനെല്ലാമുപരി, മേഖലയിലുടനീളം നിറയുന്ന തെയ്യസാന്നിദ്ധ്യവും നമുക്ക് അനുഭവവേദ്യമാകുന്നു. ഗ്രാമങ്ങൾ തോറും പുതിയ ഉത്ഭവകഥകളുമായി തെയ്യങ്ങൾ അരങ്ങുനിറഞ്ഞാടുന്നത് അതിശയകരമാണ്.
ഗ്രന്ഥകാരന്റെ ഔദ്യോഗികജീവിതം അദ്ദേഹം ഒരു തികഞ്ഞ കമ്യൂണിസ്റ്റാണെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. പാർട്ടിയുടെ സമഗ്രാധിപത്യം നിലകൊള്ളുന്ന കണ്ണൂരിന്റെ സ്ഥലചരിത്രത്തിൽ ഗ്രന്ഥകർത്താവിന്റെ ഈ കമ്യൂണിസ്റ്റ് പ്രതിപത്തി ഒളിവില്ലാതെ വെളിവാകുന്നത് വായനക്കാർ സഹിച്ചേ പറ്റൂ. എങ്കിലും കമ്യൂണിസ്റ്റ് നാട്യങ്ങൾ മാറ്റിവെച്ച് അദ്ദേഹം നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ച് അവ കണ്ണൂരിന്റെ ഗ്രാമീണസംസ്കൃതിയുമായി എങ്ങനെ ഇണങ്ങിച്ചേർന്നിരിക്കുന്നുവെന്ന് ആദരപൂർവം വെളിപ്പെടുത്തുന്നു. പൗരപ്രമുഖരെ പരിചയപ്പെടുത്തുന്നതിൽ പാർട്ടി ആഭിമുഖ്യം കൂടുതലായി കാണുന്നു. സ്റ്റാലിൻ കൃതികളുടെ പതിമൂന്നു വാല്യങ്ങളുടേയും മലയാളപരിഭാഷ തയ്യാറാക്കി പ്രസാധകരെയും കാത്തിരിക്കുന്ന കടുത്ത സ്റ്റാലിൻ ആരാധകർ ഇപ്പോഴും ഇവിടെയുണ്ട്! റഷ്യൻ വിപ്ലവകാലത്ത് സ്റ്റാലിൻ കടുത്ത മർദ്ദനങ്ങൾ സഹിച്ചതിന്റെ അതിശയോക്തി നിറഞ്ഞുകവിയുന്ന ഒരു കഥ ഗ്രന്ഥകാരൻ തന്നെ പറയുന്നുമുണ്ട്. 1940-കളിൽ കണ്ണൂരിനെ പിടിച്ചുകുലുക്കിയ പല വിപ്ലവസമരങ്ങളുടേയും വിവരണം ഇതിൽ കാണാം. പുല്ലേരി വാധ്യാരില്ലത്തെ ചെറിയ ദേവകി അന്തർജ്ജനത്തെ 'കമ്യൂണിസത്തെ പാലൂട്ടിയ അമ്മ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇല്ലത്ത് ഒളിവിലിരുന്ന പ്രവർത്തകർക്ക് ഭക്ഷണം നൽകിയതാണ് ഇതിൽ ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും അതേ ദൗത്യം തന്നെ നിറവേറ്റിയ ആയിരക്കണക്കിനുള്ള താഴ്ന്ന ജാതിക്കാരായ അമ്മമാർ പാർട്ടിയുടേയും ലേഖകന്റേയും നിരീക്ഷണചക്രവാളത്തിൽ ഒരു പൊട്ടുപോലെപ്പോലും പ്രത്യക്ഷപ്പെടുന്നില്ല.
കമ്യൂണിസ്റ്റ് പാർട്ടി നയിച്ച അക്രമാത്മകസമരങ്ങളെ മഹത്വവൽക്കരിക്കുകയെന്ന ലക്ഷ്യവും ഈ പേജുകളിൽ കാണാം. സ്വാതന്ത്ര്യം പടിവാതിൽക്കലെത്തിയ ഒരു ചരിത്രസന്ധിയിൽ പലതും അനാവശ്യവും രക്തസാക്ഷികളെ തേടിക്കൊണ്ടുമുള്ള സമരങ്ങളായിരുന്നുവെന്നാണ് വായനക്കാർ മനസ്സിലാക്കുന്നത്. ക്ഷാമകാലത്തെ നെല്ലെടുപ്പുമായി ബന്ധപ്പെട്ട കോറോം, മുനയൻകുന്ന് സമരങ്ങൾ നിർദ്ദയമായ പോലീസ് വെടിവെപ്പുകൾ ക്ഷണിച്ചുവരുത്തി. പോലീസ് മർദ്ദനം ഭീകരമായിരുന്നുവെന്ന് പ്രഖ്യാപിക്കുമ്പോൾപ്പോലും സ്വാതന്ത്ര്യത്തിനു മുന്നേതന്നെ കണ്ണൂർ ജയിൽ സഖാക്കളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും പറയുന്നു (പേജ് 103). സേലം ജയിലിൽ അടക്കപ്പെട്ട കെ.പി.ആർ ഗോപാലനെ വാർഡർമാർക്കുപോലും ഭയമായിരുന്നുവത്രേ. ജോലിചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾ സേലം ജയിലിൽ വെടിവെപ്പിനിടയാക്കി. അതിന്റെ ഫലമായി 22 തടവുകാർ കൊല്ലപ്പെടുകയും ചെയ്തു.
261 പേജുകളിലായി നീളുന്ന ഈ കൃതി അദ്ധ്യായങ്ങളായി വിഭജിച്ചിട്ടില്ല എന്നതാണ് ഘടനാപരമായ ഒരു ന്യൂനത. പുസ്തകം മുഴുവനായും ഒരൊറ്റ അദ്ധ്യായമാണ്. വിവിധ വിഷയങ്ങളെ പ്രത്യേക തലക്കെട്ടുകളിലൂടെ വേർതിരിച്ചിട്ടുണ്ടെന്നുമാത്രം. ഒരു പ്രാദേശികകഥനത്തിൽ അവശ്യം വേണ്ടതായ ഫോട്ടോകളോ ചിത്രങ്ങളോ ഇതിൽ കാണുന്നില്ല എന്ന പോരായ്മ അടുത്ത ലക്കങ്ങളിൽ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Ezhimala - Kannoorinte Samakalika Charithravum Puravruthavum' by K. Balakrishnan
ISBN: 9788182668768
No comments:
Post a Comment